Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elderly Woman

Kollam

കൊല്ലത്ത് സ്വകാര്യ ബസിനടിയിൽപ്പെട്ട വയോധിക അദ്ഭുതകരമായി രക്ഷപ്പെട്ടു

പാരിപ്പള്ളി : പരവൂർ - പാരിപ്പള്ളി റോഡിൽ അമ്മാരത്ത്‌ സ്വകാര്യബസിടിച്ച് വയോധിക അതേ ബസിന്‍റെ അടിയിൽവീണെങ്കിലും അദ്ഭുതകരമായി നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. നെടുങ്ങോലം പാറയിൽ കടവ് സ്വദേശിനി ഓമനയമ്മയാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്.

വീട്ടുജോലിക്കു പോയ ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് 70കാരി അപകടത്തിൽപ്പെട്ടത്. ഇവർ വീട്ടിലേക്കു പോകാനുള്ള തിടുക്കത്തിൽ ബസിനു മുന്നിലേക്കു ഓടുകയായിരുന്നു. സ്റ്റോപ്പിൽ നിർത്തിയ ശേഷം എടുത്ത പാരിപ്പള്ളി-പരവൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് ഇവരെ റോഡിലേക്ക് ഇടിച്ചിട്ടത്.

നിർത്തിയിട്ടിരുന്ന ബസ് എടുക്കുന്ന സമയത്താണ് അപകടം. ഡ്രൈവർ ഇവരെ കണ്ടില്ല. ബസിനടിയിൽപ്പെട്ടെങ്കിലും മധ്യഭാഗത്തേക്കു വീണതിനാലാണ് ഇവർ രക്ഷപ്പെട്ടത്. നിസാര പരുക്കുകളോടെ രക്ഷപ്പെട്ട സ്ത്രീയെ പ്രദേശവാസികൾ ആശുപത്രിയിലെത്തിച്ചു. പുനർജന്മം ലഭിച്ചതിന്‍റെ ആശ്വാസത്തിലാണ് ഓമനയമ്മ.

Kerala

പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വായോധിക മരിച്ചു

കണ്ണൂര്‍: പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വായോധികയ്ക്ക് ദാരുണാന്ത്യം. കുത്തുപറമ്പ് മെരുവമ്പായിയിൽ ഇന്ന് രാവിലെയാണ് സംഭവം.

മൂന്നാം പീടിക സ്വദേശി സരോജിനിയാണ് (64) മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാട് വെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. സരോജിനി കാടുവെട്ടുന്നതിനിടെ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.

ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇവരെ കൂത്തുപറമ്പ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സരോജിനിയുടെ മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Kerala

ഡിജിറ്റൽ അറസ്റ്റ് ; ഭാഗ്യം! വയോധികയുടെ 20 ലക്ഷം രൂപ തട്ടിയില്ല

തിരുവല്ല : വയോധികയെ ഡിജിറ്റല്‍ അറസ്റ്റില്‍ കുടുക്കി പണം തട്ടിയെടുക്കാനുള്ള ശ്രമം പൊളിഞ്ഞു. സംഭവത്തില്‍ ഇരയായ സ്ത്രീയുടെ മൊഴിയെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

ബാങ്ക് അധികൃതര്‍ ഇടപെട്ടതോടെയാണ് വന്‍ സൈബര്‍ തട്ടിപ്പ് പൊളിഞ്ഞത്. മഞ്ഞാടി സ്വദേശിയായ എഴുപതുകാരിയുടെ 20 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമമാണ് നടന്നത്. ബാങ്ക് ഓഫ് ബറോഡയുടെ തിരുവല്ല ശാഖയിലെ ജീവനക്കാരുടെ ഇടപെടലാണ് തട്ടിപ്പിന് പൂട്ടിട്ടത്.

സ്ത്രീയുടെ മൂന്ന് സ്ഥിരനിക്ഷേപങ്ങള്‍ ഒറ്റയടിക്ക് പിന്‍വലിക്കാനെത്തിയതിലാണ് ബാങ്ക് അധികൃതര്‍ക്ക് സംശയം തോന്നിയത്. കാലാവധി തീരുംമുമ്പ് പിന്‍വലിച്ചാല്‍ പലിശയടക്കമുളള ആനുകൂല്യം മുന്‍കൂര്‍ നഷ്ടമാകുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ വിനോദ് ചന്ദ്രന്‍ വിശദീകരിച്ചിട്ടും സ്ത്രീ ഉറച്ചുനിന്നു. മക്കള്‍ നിര്‍ദേശിച്ചതാണെന്ന് പറയുകയും ചെയ്തു.

മക്കളുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്നും നിര്‍ദേശിച്ചു. നിക്ഷേപം പിന്‍വലിക്കല്‍ പൂര്‍ത്തീകരിച്ച് 21.5 ലക്ഷം രൂപ സ്ത്രീയുടെ എസ്ബി അക്കൗണ്ടിലേക്ക് മാറ്റി. തുടര്‍ന്ന് പണം അയച്ചുനല്‍കാന്‍ ആര്‍ടിജിഎസ് നടപടികള്‍ക്കായി നല്‍കിയ അക്കൗണ്ട് വിവരം കണ്ടപ്പോഴാണ് തട്ടിപ്പാണെന്ന് അധികൃതര്‍ക്ക് മനസിലായത്. അമിറ്റിയൂസ് കമോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന വിലാസമാണ് ഇതിലുണ്ടായിരുന്നത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദമായി ആരാഞ്ഞു. തട്ടിപ്പുകളെക്കുറിച്ച് ബോധ്യപ്പെടുത്തി. ഒടുവില്‍ കാര്യങ്ങള്‍ സ്ത്രീ തുറന്നുപറഞ്ഞു.

മുംബൈ ക്രൈം ഡിപ്പാര്‍ട്ട്മെന്‍റില്‍നിന്ന് വാട്സാപ്പില്‍ വിളിച്ചെന്നും ഡിജിറ്റൽ അറസ്റ്റെന്ന പേരിൽ ആധാര്‍ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈമാറിയിട്ടുണ്ടെന്നും വെളിപ്പെടുത്തി. സ്വന്തം അക്കൗണ്ടിലെ 20 ലക്ഷം രൂപ ഉടന്‍ കൈമാറാന്‍ നിര്‍ദേശിച്ചു. ഭയന്ന് മക്കളോടുപോലും പറഞ്ഞിരുന്നില്ലെന്ന് വയോധിക പോലീസിനോടു പറഞ്ഞു.

തട്ടിപ്പിനെതിരേ ജാഗ്രതൈ

മുതിര്‍ന്ന പൗരന്മാരെ കേന്ദ്രീകരിച്ചാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വെര്‍ച്വല്‍ അറസ്റ്റ് എന്നതു നിയമപരമല്ല .ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാൽ ഉടന്‍തന്നെ വിവരം 1930 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതിപ്പെടണം. ഗോള്‍ഡണ്‍ അവറില്‍ത്തന്നെ പരാതിപ്പെട്ടാല്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കാൻ സാധ്യത വളരെ കൂടുതലാണെന്ന് പോലീസ് വ്യക്തമാക്കി.

District News

റോഡ് മുറിച്ചു കടക്കുന്നതിനിടെ‍ കാറിടിച്ച് വയോധിക മരിച്ചു

എടതിരിഞ്ഞി: റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കാര്‍ ഇടിച്ച് വയോധിക മരിച്ചു. എടതിരിഞ്ഞി പുത്തനായില്‍ മോഹന്‍ ഭാര്യ പുഷ്പ(78)യാണ് മരിച്ചത്. എടതിരിഞ്ഞി സെന്‍ററില്‍ കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചരയോടെ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പില്‍. മക്കള്‍: ബാബു, ബിന്ദു, അമ്പിളി, മനോജ്. മരുമക്കള്‍: അനിത, ബാബു, ഷാജി, സരിത.

Latest News

Up